Wednesday, April 2, 2025

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിന്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വൈകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്നു തീരുമാനിക്കുകയായിരുന്നു. എം ടിയുടെ ആത്മാoശമുള്ള  സിനിമയാണ് ഇത്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത്. പിന്നീടത് ചുരുങ്ങി ഒന്നായി. അങ്ങനെ എന്നെ മൊത്തത്തിൽ കുറുക്കിയെടുത്തിരിക്കുകയാണ് സിനിമയിൽ’ എം ടിയുടെ ജന്മദിനത്തൊടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി സംസാരിച്ച ഒരു ഭാഗമാണ് മുകളിൽ.

തന്റെ ജീവിതത്തിൽ നിന്നും എം ടി അടർത്തിയെടുത്ത ചെറുകഥയാണ് കടുഗണ്ണാവ. എം ടിയുടെ ശ്രദ്ധേയമായ കഥകളെ ചേർത്ത് വെച്ച് കൊണ്ട് ആന്തോളജി സിനിമാസീരീസിൽ  നിർമ്മിച്ചെടുത്ത മനോരഥങ്ങളിൽ കടുഗണ്ണാവ വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്. അച്ഛൻ സിലോണിൽ വൻനഗരത്തിൽ പ്രമാണിയെപ്പോലെ വാഴുകയാണെന്ന് ധരിച്ചു പോന്നിരുന്ന ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ വേണുവും കുടുംബവും.

പില്ക്കാലത്ത് സിലോണിക്ക് ജോലി അവശ്യാർഥം പോകേണ്ടി വരുന്ന വേണു കടുഗണ്ണാവ കാണാൻ ഇറങ്ങുകയാണ്. എന്നാൽ മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടിയതിൽ നിന്നും എത്രയോ വിദൂരെ പ്രതാപമറ്റ കടുഗണ്ണാവ അയാളെ വരവേറ്റു. ചെറിയൊരു അങ്ങാടി പോലെ ഒരു തുരുത്ത്, അതായിരുന്നു അയാൾ കണ്ട കടുഗണ്ണാവ. വഴിയമ്പലം എന്നർത്ഥം വരുന്ന കടുഗണ്ണാവ പിന്നീട് വേണുവിനും വേണുവിന്റെ അച്ഛനും അക്ഷരാർഥത്തിൽ ആഅ ചെറു അങ്ങാടി ഒരു വഴിയമ്പലം തന്നെയായി തീരുകയായിരുന്നു. മുപ്പതോളം ചെറു കടകളും ഒന്നോ രണ്ടോ കോൺക്രീറ്റ് കെട്ടിടങ്ങളും. വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും നേരെ കടുഗണ്ണാവയുടെ വാർധക്യം വേണുവിനെ സ്വീകരിച്ചു, പ്രേക്ഷകരെയും.  

‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ പിന്തുടർച്ചയായിരുന്നു എം ടി എഴുതിയ സഞ്ചാരക്കുറിപ്പായ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയിലെ കടുഗണ്ണാവയുടെ പ്രതാപത്തിലേക്ക് ഊളിയിടാനും കുട്ടികാലത്ത് എന്നോ കണ്ടു മറഞ്ഞ ലീല എന്ന സഹോദരിയെ അവിടെ കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര. പഴയ പെട്ടിയിൽ നിന്നും കണ്ടെടുക്കുന്ന പൊടിപ്പിടിച്ച റബ്ബർ മൂങ്ങയോളം ദൂരമുണ്ട് ലീലയും വാസുവും തമ്മിലുള്ള ബന്ധത്തിന്. തുകൽപ്പെട്ടിയും തൂക്കി ഒരുനാൾ അച്ഛന്റെ പിന്നാലെ വീടിന്റെ പടികയറി വന്ന ലീല എന്ന പെൺകുട്ടി, അവളുടെ വാസനിക്കുന്ന ഉടുപ്പ്. വിടർന്ന കണ്ണുകളും വട്ടമുഖവും ചുരുണ്ട മൂടിയുമുള്ള ആഅ പെൺകുട്ടിയെ തേടിയുള്ള വേണു എന്ന കഥാപാത്രമായാണ് മമ്മൂട്ടി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നത്.

കഥയിലെ നൊമ്പരം പോലെ പ്രേക്ഷകരെ പിന്തുടരുകയാണ് ‘കടുഗണ്ണാവ’ എന്ന പേരിൽ അതിന്റെ ചലച്ചിത്ര രൂപവും. ലീലയെ ഓർക്കുന്ന വേണുവായി മമ്മൂട്ടി കഥാപാത്രത്തെ തന്റെ കയ്യിൽ നിന്നും വളരെ ഭദ്രമായി ഉൾക്കൊണ്ട് അഭിനയിച്ചു. നിശബ്ദമായി പിന്തുടരുന്ന ആഅ റബ്ബർ മൂങ്ങ പോലും ഒരു കഥാപാത്രമായി ജീവിച്ചു എന്നു വേണം കരുതാൻ.

spot_img

Hot Topics

Related Articles

Also Read

ചരിത്രം സൃഷ്ടിക്കാൻ ‘ഖുറൈഷി എബ്രഹാം’; ബുക്കിങ് കളക്ഷൻ 58- കോടിയിലേക്ക്

0
58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ്  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ...

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

‘കണ്ണീരുപ്പ് കുറുക്കിയ’ ഓളവും തീരവും (മനോരഥങ്ങൾ- ഭാഗം ഒന്ന്)

0
കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ...

വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ച് വാണിവിശ്വനാഥ്; ചിത്രീകരണം ആരംഭിച്ചു

0
മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്.