Wednesday, April 2, 2025

വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’

ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് അധികകാലമായില്ല. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നും ഈ പ്രത്യേകത കൊണ്ടുതന്നെ രേഖാചിത്രം വേറിട്ടുനില്ക്കുന്നു. 1985- ൽ പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് പിന്നിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി സ്വന്തമായ ശൈലിയിൽ നിർമ്മിച്ച് വർത്തമാനകാലവുമായി  ബന്ധപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി. ചാക്കോയും തിരക്കഥാകൃത്തായ ജോൺ മാന്ത്രിക്കലും.

സസ്പെൻസിലായ വിവേക് എന്ന പോലീസ് ഉദ്യോഗസ്ഥനെ നല്ലനടപ്പിനായി പ്രശ്നബാധിതമല്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക്  സ്ഥലം മാറ്റുന്നതും അവിടെ അപ്രതീക്ഷിതമായി നടക്കുന്ന നാടിനെ നടുക്കിയ ആത്മഹത്യയും പിന്നീടുള്ള തുടരന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഈ കേസിന്റെ അന്വേഷണത്തിന് മുന്നോടിയായി 1985- നടന്ന ആ കൊലയെക്കുറിച്ചുള്ള ആകാംക്ഷാഭരിതമായ അന്വേഷണമാണ് സിനിമയെ വേറിട്ടതാക്കുന്നത്.   

ചിത്രത്തിന്റെ ട്രയിലറുകളും പോസ്റ്ററും പുരത്തിറങ്ങിയപ്പോൾ തന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. അതുകൊണ്ടുതന്നെ പ്രതീക്ഷയ്ക്കൊപ്പമോ പ്രതീക്ഷയ്ക്കപ്പുറമോ രേഖാചിത്രം കയ്യടിനേടി.  ഓൾട്ടർനേറ്റ് ഹിസ്റ്ററി വിഭാഗത്തിൽ പെടുന്ന സിനിമ എന്ന സവിശേഷത (യഥാർത്ഥസംഭവത്തെ ഭാവനയ്ക്കനുസരിച്ച് രൂപപ്പെടുത്തി സമകാലിക സംഭവങ്ങളുമായി കോർത്തിണക്കുന്നത്) കൂടി രേഖാചിത്രത്തിനുണ്ട്. മനസ്സിനെ മരവിപ്പിക്കുന്ന സത്യങ്ങളാണ് പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ വെളിച്ചത്തേക്ക് കൊണ്ടുവരുന്നത്. അതേ മരവിപ്പോടെ മാത്രമേ ഓരോ പ്രേക്ഷകർക്കും തിയ്യേറ്റർ വിട്ടിറങ്ങാൻ കഴിയുകയുള്ളൂ.

യാഥാർത്ഥ്യ സംഭവത്തെ സമകാലികവുമായി വളരെ സൂക്ഷ്മതയോട് കൂടി കോർത്തിണക്കിയിരിക്കുകയാണ് സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. പഴയതും പുതിയതുമായ രണ്ട് കാലഘട്ടങ്ങളെ സമാസമം ചേർത്ത് വെച്ചിരിക്കുന്നതാണു ആദ്യമായി പറയേണ്ട വസ്തുത.  അതാണ് സിനിമയുടെ പുതുമയും. കൈവിട്ടുപോയെക്കാവുന്ന പല സന്ദർഭങ്ങളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഷോട്ടുകളും എഡിറ്റിങ്ങും സാങ്കേതിക മികവും അതിൽ വിജയം കണ്ടെത്തി. അതിനൊപ്പം കിടപിടിക്കുന്ന രാമു സുനിലിന്റെയും ജോൺ മാന്ത്രിക്കലിന്റെയും തിരക്കഥ സിനിമയ്ക്ക് നെടുംതൂണായി. കൂടാതെ അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും  മുജീബ് റഹ്മാന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകർക്കിടയിൽ  കൂടുതൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തിലൂടെ ആസിഫലിയും അനശ്വരജന്റെ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടി. തന്റെ കഥാപാത്രത്തെ അതേ വൈകാരികതയോടെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുവാൻ അനശ്വരയ്ക്ക് കഴിഞ്ഞു. പോലീസ് കഥാപാത്രം തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ആസിഫലി. സിദ്ദിഖ്, മനോജ് കെ ജയൻ, ശ്രീകാന്ത് മുരളി, ഇന്ദ്രൻസ്, നിഷാന്ത് സാഗർ തുടങ്ങിയവർ അഭിനയിച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ ഒന്നിനോടൊന്ന് മികച്ചു നിന്നു. ഒരു തിയ്യേറ്റർ ചിത്രമായി ബിഗ് സ്ക്രീനിൽ ആസ്വദിക്കേണ്ട സിനിമയാണ് ഛായാഗ്രഹണം.

spot_img

Hot Topics

Related Articles

Also Read

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.