മലയാള സിനിമയിൽ 1961ലിറങ്ങിയ 'കാൽപ്പാടുകൾ'എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ 'ജാതിഭേദം മതദ്വേഷം'എന്ന ഗുരുദേവകീർത്തനമാണ് യേശുദാസ് ആലപി ച്ച ആദ്യഗാനം.
ഇത്ര ഭാഷകളില്‍ നിന്നുമെത്തുന്ന കലാകാരന്മാര്‍ കലകള്‍ കൊണ്ട് കേരളത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ചരിത്രമേയുള്ളൂ. സംഗീതത്തിലിപ്പോള്‍ മലയാള സിനിമയില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാല്‍ ആണ്.
പാട്ടിന്‍റെ രാജഹംസമായിരുന്നു മലയാളികളുടെ ഇഷ്ടഗായിക കെ എസ് ചിത്ര. പാട്ടിന്‍റെ രാക്ഷസി എന്നും സംഗീത ലോകത്തെ മറ്റ് ഗായകര്‍ അത്ഭുതത്തോടെ ചിത്രയുടെ വിശേഷിപ്പിച്ചു. കണ്ണു നിറയെ മുഖം നിറയെ പുഞ്ചിരിയുമായി അവര്‍ നമ്മുടെ മനസ്സ് കീഴടക്കി
എണ്‍പതുകളിലെ സിനിമാ രംഗത്ത് സജീവമായിരുന്ന അഭിനേത്രിയായിരുന്നു ശാന്തികൃഷ്ണ. മലയാള സിനിമയില്‍ മാത്രമല്ല, നിരവധി തമിഴ് സിനിമകളിലൂടെയും ശാന്തികൃഷ്ണ അഭിനയകലയിലൂടെ ശ്രദ്ധേയയായി. 1976 ല്‍ ‘ഹോമകുണ്ഡം ‘ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു എങ്കിലും ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര ‘എന്ന ചിത്രമാണ് ശാന്തികൃഷ്ണയുടെ അഭിനയ ജീവിതത്തിനു അടിത്തറ പാകിയത്.
കനത്ത നിശബ്ദതയില്‍ അപ്രതീക്ഷിതമായി കാതുകളിലേക്ക് ഊളിയിട്ടു വന്നു വീഴുന്ന മഴയുടെ സംഗീതം പോലെ ആസ്വദിക്കപ്പെടുന്നുണ്ട്, സ്വര്‍ണ്ണലതയെന്ന മലയാള ചലച്ചിത്ര പിന്നണി ഗായികയുടെ മാറ്റുരയ്ക്കുന്തോറും തന്നിത്തങ്കമാകുന്ന സംഗീതത്തെ.