“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്. നിന്‍റെ പേര് ഏതൊക്കെയോ മാസികകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഉല്‍സാഹപൂര്‍വ്വം കവിതയെഴുത്ത് തുടരുക…” (പാട്ടിന്റെ വഴികൾ). മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന കവി...
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.
"കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി..." രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ‘നീലക്കടമ്പി’ലെ ദൈവികത്വം നിറഞ്ഞ ഈ ഒറ്റ ഗാനം മതി കെ ജയകുമാർ എന്ന ഗാനരചയിതാവിനെ പ്രതിഭാധനനായ ഐ എ എസ് ഉദ്യോഗസ്ഥനെ ഓർക്കാൻ.
“ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം...”പാട്ടിന്‍റെ രഥോല്‍സവമായിരുന്നു ‘ശ്യാമ'യിലെ പാട്ടുകളെല്ലാം...മനോഹര പദങ്ങള്‍ കൊണ്ട് ഒരുക്കിവെച്ച വിരുന്നായിരുന്നു ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവില്‍ നിന്നും പിറന്ന പാട്ടുകളുടെ പ്രത്യേകത.
പുത്തഞ്ചേരി എന്നാൽ ഗിരീഷ് പുത്തഞ്ചേരി. ആ പേരിന്‍റെ കൂടെ ചേർന്നു നടക്കാനായി മാത്രമാണ് കോഴിക്കോട് ജില്ലയിൽ പുത്തഞ്ചേരി എന്ന ഗ്രാമം ഉണ്ടായതെന്ന് പോലും തോന്നിപ്പോകും. ഗിരീഷ് എന്ന പേരിന്‍റെ കൂടെയാണ് ഇന്നും ഗ്രാമത്തിന്‍റെ പ്രശസ്തിയും അഭിമാനവും.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...